2009 ഒക്‌ടോബർ 17, ശനിയാഴ്‌ച

പ്രണയം

നിലാവും നീലവാനവും
നീലത്തടാകവും പിന്നെ
നീലത്താമരയും സമീപം
പ്രണയം തുളുമ്പുന്ന മനസ്സുമായി
നിന്നെ കാത്തു ഞാനും

പ്രണയം തിരിച്ചറിയാതെ നീ പോകവെ
ഉള്‍ക്കാട്ടിലെവിടെയോ വിടരുന്ന
കല്യാണസൌഗന്ധികം പോലെയെന്‍ പ്രണയം
അതു തേടി ഭീമനെ അയച്ച പാഞ്ചാലിയെ പോല്‍
ഒരു നാള്‍ ഒരു ദൂതന്‍ വരാതിരിക്കില്ലെന്ന പ്രതീക്ഷയുമായ്

പറയുമോ എന്‍ പ്രണയം അവളോടു നീ
അറിയുമോ എന്‍ പ്രണയം അവളും ഒരു നാള്‍
നിനവിലും അവളാണെന്ന്
എന്‍ നിനവിലും അവളാണെന്ന്
പ്രണയിനീ നീ അറിയുന്നോ വിരഹം
എന്‍ വിരഹ വേദന...

2009 സെപ്റ്റംബർ 28, തിങ്കളാഴ്‌ച

തിരിഞ്ഞു നോട്ടം

അവന്‍ നടക്കുകയായിരുന്നു ...
പണ്ടു നടന്ന ആ ഗ്രാമ വീഥിയിലൂടെ ...
ആ ചെമ്മണ്‍ പാതയിലൂടെ ...
വളരെ ആയാസപ്പെട്ട്‌... വലിച്ചു വച്ച വിറയ്ക്കുന്ന കാലടികളോടെ ...
പണ്ടു പ്രണയിനിയുടെ കൈ പിടിച്ചു നടന്ന അതെ വഴിയിലൂടെ ...
ഒത്തിരി ഒത്തിരി ഗൃഹതുരതകള്‍ ഉണര്‍ത്തുന്ന ഓര്‍മകളുമായി ...
ഉത്സവങ്ങള്‍ ... ആഘോഷങ്ങള്‍ ... ഒക്കെയും അവന്റെ സ്മൃതി പഥത്തില്‍ നിറഞ്ഞാടി ...
അന്നൊക്കെ എല്ലാറ്റിലും അവനുണ്ടായിരുന്നു .... അവന്‍ വേണ്ടിയിരുന്നു .....
ഇന്നവന്‍ അന്യന്‍ .... എല്ലാവര്ക്കും അന്യന്‍ ....
വെറുമൊരു പ്രവാസി ...
അവിടെ അവന്‍ വെറുമൊരു expat ...
ഇവിടെ അവന്‍ പ്രവാസി ....
സത്യത്തില്‍ ആരാണിവന്‍ ....
അറബി നാട്ടില്‍ സ്വന്തം യൌവനം ഹോമിച്ച ....
നിര്‍ഭാഗ്യവാന്മാരായ പതിനായിരക്കണക്കിന്‌ പ്രവാസികളുടെ പ്രതിനിധി...
സ്വന്തം കുടുംബത്തിനോ - കഴിവില്ലാത്തവന്‍ .... സമ്പാദിക്കുവാന്‍ അറിയാത്തവന്‍ ...
പക്ഷെ ...
അവന്‍ തെരയുകയായിരുന്നു
എവിടെ കൈ മോശം വന്നു ... അവനെ
തിരക്ക് പിടിച്ച പ്രവാസത്തിലെവിടെയോ ....
പ്രതികരണ ശേഷി നഷ്ടപ്പെട്ട മനസുമായ് അവന്‍ നടന്നു ...
അവന്റെ ഇന്നലെകളിലേക്ക് ... അവന്റെ നല്ല നാളുകളിലേക്ക് ....
മനസ്സു കൊണ്ടെങ്കിലും ഒരു മടക്കം ആവുമോ എന്നറിയാതെ ...

പുലരി

കവിത
പുലരി - ആര്‍. രാജന്‍ വെട്ടിയാര്‍

അടിച്ചമര്‍ത്തലിന്റെ ഇന്നുകളില്‍ നിന്നും
സ്വാതന്ത്ര്യതത്തിന്റെ നല്ല നാളെയിലേക്ക്
തിന്മയുടെ അച്ചുതണ്ടില്‍ നിന്നും
സമത്വത്തിന്റെ ....... സ്വാതന്ത്ര്യത്തിന്റെ ........
സഹോദര്യത്തിന്റെ .....
പുതിയ ചുവപ്പിലേക്ക്
ആ പുതിയ ചക്രവാളത്തിലേക്ക്

ദാരിദ്ര്യത്തിന്റെ കറുത്ത ദിനങ്ങളില്‍ നിന്നും
സമൃദ്ധിയുടെ അരുണആഭയിലേക്ക്
ഒരു പുതിയ യുഗ പിറവിയിലേക്ക്
സംഘം ചേരലിലേക്ക് ...



പ്രതിഭയുടെ “മുഖം” ചുവര്‍ മാഗസിനില്‍ പ്രസിദ്ധീകരിച്ചത്.